Friday, December 27, 2013

അയ്യോ...!! സത്യമായിട്ടും ഇത് എന്നെക്കുറിച്ചല്ല നിങ്ങളെക്കുറിച്ച് പണ്ടേയല്ല.. ( ഫേയ്സ്ബുക്ക്‌ നുണകള്‍ 3 )

( കണ്ണങ്കരക്കോണം, വലിയ വളവില്‍ ചെറിയ രീതിയില്‍
മുറുക്കാന്‍ കട നടത്തുന്ന വലിയ സ്വപ്നങ്ങള്‍ ഒന്നും
ഇല്ലാത്താ വില്‍ഫ്രെഡ് ഡിസൂസ പെരേരയുടെ ചെറിയ
ചില ഫേയ്സ്ബുക്ക്‌ സ്വപ്നങ്ങള്‍ )

ആഞ്ഞിരുനാല്‍ ചാഞ്ഞു വീഴാത്തൊരു കസേര വാങ്ങണം.
വട്ടത്തില്‍ കറങ്ങുകയും നീളത്തില്‍ ഉരുളുകയും ചെയ്യുന്നത്.
പറമ്പിലെ തേക്ക് വിറ്റ കാശ് അലമാരിയില്‍ ഇരിപ്പുണ്ട്. 
ഒരു കമ്പ്യൂട്ടര്‍ വാങ്ങണം. ചാട്ടുളി പോലത്തെ
കീബോര്‍ഡും ശരവേഗത്തില്‍ പായുന്ന മൗസും വേണം.
പിന്നെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് കടക്കണം.
ഒരേഴു ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് തറക്കല്ലിടണം.
മഴവില്ലിന്റെ നിറത്തിലുള്ള ഏഴെണ്ണം. അതിലൊന്ന്
ഉന്നത കുലജാത‍. പിന്നെ ആണൊന്നു പെണ്ണൊന്നു
ആണും പെണ്ണും കെട്ടതൊന്നു.‌കുഞ്ഞിന്റെ മുഖം വെച്ച് 
ആകാശത്തിനു കീഴിലുള്ള എന്തിനെ കുറിച്ചും അഭിപ്രായം 
പറയുന്ന മറ്റൊന്ന്. പിന്നെ കണ്ണുകള്‍ മാത്രമുള്ള ഒരു സുന്ദരി. 
വായില്‍ വന്നത് കോരയ്ക്ക് പാട്ട് എന്ന പോലെ ഓരോന്ന് പടച്ചു 
വിടണം. കണ്ടവന്റെയൊക്കെ പോസ്റ്റുകളില്‍ പോയി അപ്പിയിടണം. ചാറ്റില്‍ കമ്പിയും കരിമ്പുമായി വരുന്നവന്മാരുടെ മേല്‍ മുളക് വെള്ളം ഒഴിക്കണം. ചാറ്റ് വിന്‍ഡോ സ്ക്രീന്‍ഷോട്ട് 
ആക്കി ചുമരില്‍ ഒട്ടിക്കണം. അതിനു ചുവട്ടില്‍ സഹോദരന്‍
ചമഞ്ഞു വരുന്ന അഭിനവ ഞരമ്പുകളെ കൊണ്ട് ചാണക
വെള്ളം തളിപ്പിക്കണം കല്ലെറിയിപ്പിക്കണം.  
പെണ്‍ പ്രൊഫൈല്‍ പിക് പ്രതിമകളോടു സംവദിക്കണം.
അവിടെ വന്നു ഒലിപ്പിക്കുന്ന കൊഞ്ഞാണന്മാരോടു
കടിപിടി കൂടണം. അവളുമാരില്‍ നിന്ന് കിട്ടുന്ന ലൈക്കുകള്‍
മനസ്സിലോര്‍ത്തു സ്വയംഭോഗം ചെയ്യണം.( സ്വയംഭോഗം-
എഴുത്തില്‍ ഇപ്പൊ ഈ വാക്ക് ചേര്‍ക്കുന്നത് സാമ്പാറില്‍
തക്കാളി ചേര്‍ക്കുന്ന പോലെയാ. അല്പം പുളി അധികം കിട്ടും. 
ബുജി പരിവേഷം ഒന്ന് കൂട്ടും. പ്രവര്‍ത്തി കുളിപ്പുരയിലും,
എഴുത്ത് ഇ- ലോകത്തിലെ വീട്ടിലും ചുവരിലും. പണ്ടൊക്കെ 
സ്വയംഭോഗം എന്ന വാക്ക് കാണണമെങ്കില്‍ ആരോഗ്യമാസികയിലെ ഡോക്ടറോട് ചോദിക്കാം എന്ന പംക്തി വായിക്കണം) എഴുതി എഴുതി നൂറു ലൈക്‌ തികച്ചു കിട്ടുന്ന ഒരു സൂപ്പര്‍ ഹീറോ മെഷീന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ തകഴി ബഷീര്‍ ലെവലില്‍ താനെത്തിയെന്നുള്ള ഹുങ്കില്‍ ജെട്ടിക്ക് മുകളില്‍ പാന്റിടണം. അല്പന് അര്‍ത്ഥം കിട്ടിയപ്പോലെ അര്‍ദ്ധരാത്രിക്കും കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് ഫോട്ടോ ഇടണം. അംഗഫലം കാട്ടിയെങ്കിലും അംഗബലം അയ്യായിരം ആക്കി കഴിഞ്ഞാല്‍ പിന്നെ ആശയം അന്വേഷിച്ച്‌  അധികം അലയേണ്ടി വരില്ല. എഴുതി വിടുന്ന കായും പൂയും 
ഒക്കെ ചര്‍ച്ച ചെയ്യപ്പെടും. പിന്നെ വിമര്‍ശനം... അതിപ്പോ
ഗാന്ധിജിയായാലും അംബേദ്‌കറായാലും വിമര്‍ശിച്ച് അവരുടെ 
കണ്ണട പൊട്ടിക്കണം. തിരിച്ചു മുട്ടാന്‍ വരുന്നവന്മാര്‍ക്ക് 
നേരെ വാരിയെറിയാനെപ്പോഴുമൊരു കുട്ട ചാണകവും ചെളിയും
കരുതണം. ഒരു ജാതിയൊരുമതമെന്ന് പറയാതെ പറഞ്ഞു മതവികാരം വ്രണപ്പെടുത്തണം. വ്രണം ഉണങ്ങുകയാണെങ്കില്‍ ഇടയ്ക്കിടയ്ക്ക്  ആസിഡ്‌ ഒഴിച്ചിളക്കിക്കൊടുക്കണം. പോക്ക് ചെയ്ത് കുണ്ടിക്കിട്ടു കുത്തണം. അയല്‍പ്പക്കത്തെ തൊഴിലുറപ്പിനു പോകുന്ന രമണി ചേച്ചിയുടെ മക്കള്‍ പട്ടിണിയാണോ എന്നന്വേഷിച്ചില്ലെങ്കിലും ആഫ്രിക്കയിലെ ആനകളെ കുറിച്ചും അന്റാര്‍ട്ടിക്കയില പെന്‍ഗ്വിനുകളെ കുറിച്ചും 
വേവലാതിപ്പെടണം. പോസ്റ്റ്‌ മോഷണം തൊഴിലാക്കിയവന്മാരെ 
കൂട്ട് പിടിച്ചു ഒരു ഗ്രൂപ്പ്  തുടങ്ങണം. അയല്‍പ്പക്കക്കാരും അടുത്ത 
സുഹൃത്തുക്കളും ഡാ, അളിയാ, മച്ചാ കമന്റുകളുമായി വന്നാല്‍ 
അണ്‍ ഫ്രെണ്ട് ചെയ്ത് ബ്ലോക്കണം. സിനിമ കണ്ടില്ലേലും റിവ്യൂ എഴുതി റിവ്യൂ എഴുതി മാസം രണ്ടു പടമെങ്കിലും പൊട്ടിക്കണം.
ഒരു ക്യാമറാ വാങ്ങണം. ഏതണ്ടനുമടകോടനും പറ്റുന്ന പണിയാണ് പോട്ടോ പിടുത്തം എന്ന് തെളിയിക്കണം.... മുഖംമൂടി മുഖവുമായി മുഖപുസ്തകത്തില്‍ മുക്രയിട്ടും മുങ്ങാഴിയിട്ടും മലയാളി മാന്യന്‍മാരുടെ മാന്യത വെറും മൈ** ആണെന്ന് തെറ്റിദ്ധരിപ്പിക്കണം..( എന്ത്..? തെറ്റിദ്ധരിപ്പിക്കാനോ? അതിനു ആര്‍ക്കെങ്കിലും കഴിയുമോ )  എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങളാണെന്നോ..............തുടരും

അതേടി... രാത്രി കഞ്ഞിക്ക് ചമ്മന്തി മതി. പിന്നേ.. മുളകധികം 
അരയ്കണ്ട. രാവിലെ പണിപാളും. എരിഞ്ഞിരിന്നാല്‍ വിരിഞ്ഞിരുന്നെഴുതാന്‍ പറ്റില്ല.

1 comment:

  1. സകല ആഗ്രഹങ്ങളും സഫലമാകട്ടെ

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....